മോഡി സർക്കാരിന്റെ
ഇന്ധനക്കൊള്ളയ്ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ജനകീയ
പ്രതിഷേധത്തിനൊരുങ്ങി കേരളം. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സംസ്ഥാനത്തെ അഞ്ചു ലക്ഷം കേന്ദ്രത്തിൽ 20 ലക്ഷം പേർ അണിനിരക്കും.
ജൂൺ 30ന് വൈകുന്നേരം 4 മണിക്ക് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഒരു കേന്ദ്രത്തിൽ നാലു പേർ വീതം പങ്കെടുക്കും. പഞ്ചായത്തിലെ ഒരു വാർഡിൽ 25 കേന്ദ്രവും, മുനിസിപ്പാലിറ്റി കോർപറേഷൻ വാർഡുകളിൽ നൂറുകേന്ദ്രവും ഉണ്ടാകും.