തൃശ്ശൂർ ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയോടനുബന്ധിച്ചു ഉണ്ടായ ദൗർഭാഗ്യപരമായ അനിഷ്‌ട സംഭവത്തിന് മറവിൽ ത്രിപുരയിൽ നിരപരാധികളായ ന്യൂനപക്ഷങ്ങൾക്കെതിരെയും പത്ര മാധ്യമങ്ങൾക്കെതിരെയും ബിജെപി സർക്കാരിന്റെ ഒത്താശയോടെ നടത്തുന്ന സംഘ്പരിവാർ ആക്രമണം ഉടൻ നിർത്തണമെന്നു അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും എൻ എൽ യു മലപ്പുറം, പാലക്കാട് തൃശ്ശൂർ ജില്ലകളുടെ സംയുക്ത മേഖല നേതൃത്വ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾനേരെ ഉണ്ടായ സംഭവവും അപലപനീയമാണ്.
എന്നാൽ അവിടത്തെ ഭരണ കൂടം അക്രമികൾക്കെതിരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് ഇടുകവഴി ശക്തമായ നടപടി കൈകൊണ്ടകാര്യം യോഗം വിലയിരുത്തി.
സംഗമം എൻഎൽയു ദേശീയ ജനറൽ സെക്രട്ടറി എസ്എം ബഷീർ ഉത്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് എ പി മുസ്തഫ അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ സ്വാഗതം പറഞ്ഞു.
മൂന്നു ജില്ലകളിലും സംഘടന പ്രവർത്തനം ശക്തിപെടുത്തുന്നത്തിന്റെ ഭാഗമായി കൺവെൻഷൻ വിളിച്ചു ചേർക്കും.
എല്ലാ മണ്ഡലം കമ്മിറ്റികൾ നിലവിൽ വരും എല്ലാ കാറ്റഗറിയിലും യൂണിറ്റുകൾ രൂപികരിക്കും.
സ്റ്റേറ്റ് അടിസ്ഥാനത്തിൽ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾക്ക് സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും.
ഐഎൻഎൽ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ചാമക്കാല ജനറൽ സെക്രട്ടറി ബഫിക് ബക്കർ പാലക്കാട് ജില്ലാ പ്രസിഡണ്ട് അശ്റഫലി വല്ലപുഴ എൻവൈഎൽ സ്റ്റേറ്റ് സെക്രട്ടറി ജെയ്ൻ ജോസഫ് വിവിധ ജില്ലകളെ പ്രതിനിധികരിച്ചു അഹ്‌മദ് കുട്ടി (പറാട്ടി കുഞ്ഞാൻ ) എകെ സിറാജ്, ഗഫൂർ തവന്നൂർ മുസ്തഫ പുതുനഗരം ശിഹാബ് കാളമുറി ഹംസ മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ട്രഷറർ കെ ഹുദൈഫ് മലപ്പുറം നന്ദി പറഞ്ഞു.