കാസർഗോഡ് :- വെസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ഷിനിതയുടെ ആത്മഹത്യ ജീവനക്കാരുടെ മേൽ അമിതമായ ജോലി ഭാരം അടിച്ചേൽപ്പിച്ചത് മൂലമാണെന്നും ജീവനക്കാരോടും , കുടുംബങ്ങളോടും അനുകമ്പ കാട്ടാത്ത നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും എസ്. ഇ യു.ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധം ഉൾപ്പെടെ കൂടുതൽ ജോലി പഞ്ചായത്ത് ജീവനക്കാരിൽ ഏൽപ്പിക്കുയും അതിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കാത്തതും ഈ മേഖലയിൽ പ്രയാസം സൃഷ്ടിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ അടിക്കടി ഉണ്ടാകുന്ന സ്ഥലമാറ്റങ്ങൾ പഞ്ചായത്ത് ജീവനക്കാരെ കടുത്ത മാനസ്സിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.
ഇത്തരം നടപടികൾ വകുപ്പ് മേധാവികളും സർക്കാരും തുടരുന്നത് അവസാനിപ്പിക്കണമെന്നും, ജോലിഭാരത്തിനനുസരിച്ച് പഞ്ചായത്തുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നും എസ്.ഇ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.