മോലോത്തുംങ്കാവിലെ സൂര്യജിത്തിന്റെ മരണത്തില്‍ ദുരൂഹത;പരാതിയുമായി മാതാപിതാക്കള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കുണ്ടംകുഴി :മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍.ബേഡകം മോലോത്തുംകാവിലെ രമേശന്‍ -ശോഭ ദമ്പതികളാണ് മകന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയും ഒരുപാട് സംശയങ്ങളും ഉണ്ടെന്ന് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.പോലീസില്‍ പരാതിപെടാനുള്ള ഒരുക്കത്തിലാണ് ഇവര്‍.സെപ്റ്റംബര്‍ നാലിനാണ് ഇവരുടെ മകന്‍ 19 വയസ്സുള്ള സൂര്യജിത്ത് മംഗലാപുരം ഫാദര്‍ മുള്ളഴ്‌സ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത് .സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍നിന്നും സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം
മംഗലാപുരത്തേക്ക് പോയതായിരുന്നു.

ഒന്നാം തീയതി മംഗലാപുരം എയര്‍പോര്‍ട്ടിന് സമീപം റൂം എടുത്ത് ഇവര്‍ അവിടെ താമസിക്കുകയും ചെയ്തു.മകന്‍ വീട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് അമ്മ ശോഭ ഫോണ്‍ ചെയ്തപ്പോള്‍ ആദ്യം സംസാരിച്ചിരുന്നുവെങ്കിലും പിന്നീട്
ഫോണ്‍ എടുക്കാതെ നില്‍ക്കുകയായിരുന്നു.കൂടെ പോയവരുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മൂന്നാം തീയതി രാത്രിയോടെ സൂര്യജിത്ത് ആസ്പത്രിയില്‍ ഉള്ളതായി നാട്ടില്‍ വിവരം ലഭിച്ചു
തലച്ചോറിലുണ്ടായ ( ബ്ലീഡിംഗ്) രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൂര്യജിത്ത് മരണപ്പെട്ടത്. എന്നാല്‍ ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കൂടെയുണ്ടായിരുന്നവര്‍ നാട്ടില്‍ പ്രചരിപ്പിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡെങ്കിപ്പനി ഉള്ളതായി സൂചനയില്ല.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്ഥലത്തെ നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിരുന്നു എങ്കിലും മംഗലാപുരത്തുനിന്ന് മൃതദേഹവുമായി വന്നവര്‍
പോസ്റ്റുമോര്‍ട്ടം ചെയ്യാതെ നാട്ടിലെക്ക് കൊണ്ടുവന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കുക യായിരുന്നു .- വിട്ടുകാര്‍ പറഞ്ഞു.മംഗലാപുരത്ത് പോകുമ്പോള്‍കൂടെയുണ്ടായിരുന്ന സൂര്യജിത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരില്‍ ഒരാള്‍ ഇപ്പോള്‍ ഗള്‍ഫിലേക്ക് പോയി. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം ഉള്ളതായി മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പറയുന്നു .ഇവര്‍ സ്ഥലത്തെ സി പി എം നേതൃത്വവുമായി പരാതി പറഞ്ഞതിനെ തുടര്‍ന്ന് നേതാക്കള്‍ കൂടെ ഉണ്ടായ സുഹ്യത്തുക്കളോട് സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. സൂര്യജിത്തിനെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് എറണാകുളം എന്ന അഡ്രസ് നല്‍കിയതും സംശയത്തിന് ഇടവരുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *