ബേക്കൽ ബീച് കാണാനെത്തിയ രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (24), രവി സിംഗ് (25) എന്നിവരാണ് മരിച്ചത്. പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവർ ഞായറാഴ്ച ബേക്കൽ ബീചിൽ എത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത് വന്നിരുന്നവർ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബീച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാകിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലിന്റെ പണി ചെയ്തുവരികയ്യായിരുന്നു ഇരുവരുമെന്ന് കൂടെയുള്ളവർ പൊലീസിന് മൊഴി നൽകി. മദ്യ ലഹരിയിലായിരുന്ന ഇവർ ട്രാകിലൂടെ നടന്നുവരുമ്പോൾ ട്രെയിൻ തട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിഞ്ഞു ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ എസ്ഐമാരായ എസ് ഐ മാരായ രജനീഷ് എം, സലീം കെ രാമചന്ദ്രൻ എന്നിവർ രണ്ട് മൃതദേഹങ്ങളും ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും.