ന്യൂഡൽഹി: രണ്ടാം ക്ലാസുകാരനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത.
ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.
വിദ്യാർഥി നില വിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്.
സംഭവത്തിൽ സാമൂഹിക മാധ്യങ്ങളിൽ കടുത്ത വിമർശനമാണ് അധ്യാപകന് നേരെ ഉയർന്നത്.
പക്ഷെ കുട്ടിയുടെ അച്ഛൻ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി.
അധ്യാപകൻ വിദ്യാർഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛൻ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.