ആലപ്പുഴയിലെ പുന്നപ്രയില്‍ കോവിഡ് രോഗിയെ അടിയന്തര ഘട്ടത്തിൽ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിവാദ പരാമർശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി സന്നദ്ധ പ്രവര്‍ത്തക രേഖ. ശ്രീജിത് പണിക്കരോട് നിരവധി ചോദ്യങ്ങളാണ് രേഖ ഉന്നയിക്കുന്നത്. പുന്നപ്രയില്‍ അന്നത്തെ ആ സാഹചര്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടി വരുന്നതെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചു കാത്തു നില്‍ക്കുമോയെന്നും മറിച്ച് കിട്ടുന്ന സഹായം സ്വീകരിക്കുമോയെന്നും രേഖ ചോദിക്കുന്നു.
രേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒട്ടുമേ ബഹുമാനമില്ലാത്ത
ശ്രീജിത്ത് പണിക്കരേ..
പുന്നപ്രയിലെ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച വാര്‍ത്തയെച്ചൊല്ലി താങ്കളിട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. മറുപടിയര്‍ഹിക്കുന്നില്ലെന്നു കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പക്ഷെ ഒരു റേപ്പ് ജോക്ക് പറഞ്ഞതുവഴി നിങ്ങള്‍ കരിവാരിത്തേച്ച എണ്ണമറ്റ പെണ്ണുങ്ങളിലൊരാളാണ് എന്നതുകൊണ്ട് അതെനിക്ക് പറഞ്ഞേതീരൂ എന്നിപ്പോ തോന്നുന്നു.
പോസ്റ്റുകളില്‍ എതിര്‍ത്തു സംസാരിക്കുന്നവരുടെ അച്ഛന്റെയും അമ്മയുടെയും സുഖവിവരമന്വേഷിക്കുന്ന താങ്കള്‍, സ്വന്തം മാതാപിതാക്കള്‍ക്ക് ഒരസുഖം വന്നാലോ ഒരു എമര്‍ജന്‍സി സാഹചര്യത്തിലോ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ട് കാത്തിരിക്കുമോ അതോ കിട്ടുന്ന സഹായം കൈനീട്ടി സ്വീകരിക്കുമോ എന്നൊരു മറുപടി പറഞ്ഞാല്‍ നന്നായിരുന്നു.
അങ്ങനെ സഹായിക്കാനെത്തുന്നവരുടെ ലിംഗവും പ്രായവും നോക്കിയാണോ അത് സ്വീകരിക്കുക?? അത്തരമൊരു സാഹചര്യത്തില്‍ ബ്രഡും ജാമും വെച്ചു നിങ്ങളതിനെ സമീകരിച്ചു പരിഹസിക്കാന്‍ മുതിരുമോ??
ആശുപത്രിയിലേക്ക് വരാന്‍ മറ്റൊരിടത്തുള്ള ആംബുലന്‍സ് എടുക്കുന്ന സമയം തികച്ചും ന്യായമാണ്. ഇവിടാരാണ് അലംഭാവം കാട്ടിയത്?? അതേ ക്യാമ്പസിലാണ് ഡിസിസി എന്നതുകൊണ്ടാണല്ലോ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് തന്നെ അത്തരമൊരു ദൗത്യമേറ്റെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധരായത്. അതിന് നിയമമറിയേണ്ട മിസ്റ്റര്‍, മനുഷ്യത്വം മരവിച്ചുപോകാതിരുന്നാ മതി. താങ്കളാ വാക്ക് കേട്ടുകാണാന്‍ സാധ്യതയില്ല. സംഘിക്ക് മനുഷ്യത്വം ചെകുത്താന് കുരിശെന്ന പോലെയാണല്ലോ.
പിന്നെ പീഡനത്തിന്റെ കാര്യം. ബൈക്കിലായാല്‍ പീഡനം നടക്കില്ലെന്നൊക്കെ റേപ്പ് ജോക്കടിച്ചു വിട്ട് കൂടെച്ചിരിക്കാന്‍ ഭൂതഗണങ്ങളെയും കിട്ടുമ്പോ നിങ്ങള്‍ സ്വയം വെളിപ്പെടുകയാണ് ശ്രീജിത്ത്. പെണ്ണിനെ ആക്രമിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും നിങ്ങള്‍ക്ക് ദ്വയാര്‍ത്ഥങ്ങള്‍ നിറഞ്ഞ തമാശകളാണ്.
set
ooombi srijith