ബോവിക്കാനം: പ്രായ പൂർത്തി എത്താത്ത പെൺകുട്ട യടക്കം നിരവധി യുവതികളെ പീഡിപ്പിച്ച ഡി.വൈ. എഫ് ഐ പ്രവർത്തക നും വനിതാ സഹകരണ ബാങ്ക് ജീവനക്കാരനു മായ യുവാവിന്
എതിരെ പെൺകുട്ടി നൽകിയ കേസ് ഒത്തു തീർപ്പാക്കി ഒതുക്കി തീർത്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നും,പ്രതിക്കെതിരെ പോസ്കോ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ
ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ്
ഇരിയണ്ണി വനിതാ ബാങ്കിൻ്റെ പ്രസിഡണ്ട്.
ഇവരുടെ അടുത്ത അനുയായി കൂടി യാണി യാൾ.പരാതിക്കാരനായ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തിരി ക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്യാനുള്ള നീക്കത്തെ തടഞ്ഞതും
പ്രസിഡണ്ട് തന്നെ യാണ്.കുട്ടിയുടേത് അടക്കം നിരവധി യുവതികളുടെ അശ്ലീല ഫോട്ടോയും വീഡിയോ കളും യുവാവിൻ്റെ ഫോണിലുണ്ടെന്ന് പരാതിയിൽ പറഞ്ഞി രുന്നു.എന്നാൽ
കാസർകോട്ടെ മൊബൈൽ കടയിലെ ത്തി പുതിയ ഫോണി ലേക്ക് പഴയ ബോർഡ് മാറ്റി രക്ഷപ്പെടുക യായിരുന്നു. പദവി ദുരുപയോഗം ചെയ്ത് സ്ത്രീ പീഡനത്തിന് കൂട്ടുനിന്ന പ്രസിഡണ്ടിന് എതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി മുന്നറിയിപ്പ് നൽകി.പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാർല മെൻററി പാർട്ടീ ലീഡർ എസ്.എം.മുഹമ്മദ് കുഞ്ഞി,ബി.എം അഷ്റഫ്,ബാതിഷ പൊവ്വൽ,കാദർ ആലൂർ,ഷെരീഫ് പന്നടുക്കം, ഉനൈസ് മദനി നഗർ, മുനീർ ബാലനടുക്കം, റംഷീദ് ബാലനടുക്കം,മൻസൂർ പൊവ്വൽ,നസീർ മൂലടുക്കം,സാദിഖ് ആലൂർ,റിഷാദ് കളരി, സമീർ ചാൽക്കര, കെ.ബി.ബാസിത്, അൽത്താഫ് പൊവ്വൽ,
ഷെരീഫ് ബെഞ്ച് കോർട്ട് നേതൃത്വം നൽകി.
