കഞ്ചാവ് റെയ്ഡിന് ക്വാർടേഴ്സിൽ എത്തിയപ്പോൾ അനാശാസ്യത്തിനെത്തിയ അധ്യാപികയെയും യുവതിയെയും രണ്ട് അധ്യാപകരെയും കണ്ട് ഞെട്ടിയെന്ന് പൊലീസ് വൃത്തങ്ങൾ.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വാടക ക്വാർടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡിനെത്തിയത്.
കാസർകോട് സ്വദേശിനിയും ഇൻഷുറൻസ് ഏജെന്റുമായ യുവതിയും ഒരു അധ്യാപികയും രണ്ട് അധ്യാപകരുമാണ് പൊലീസ് ചോദ്യം ചെയ്യലിൽ നാണം കെട്ടതെന്നും കാസർകോട് നിന്നാണ് സംഘം ഇവിടെ ക്വാർടേഴ്സിൽ എത്തിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഒരു വ്യാപാരിയും ഭാര്യയും കുഞ്ഞും താമസിക്കുന്ന ക്വാർടേഴ്സാണ് ഇത്.
ഇവിടെ സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുകയായിരുന്ന ചന്തേര പൊലീസും സംഘവും റെയ്ഡിനെത്തിയത്.
പ്രായപൂർത്തിയായവർ സമ്മതപ്രകാരമുള്ള ലൈംഗീകത കുറ്റമല്ലെന്ന സുപ്രീം കോടതി ഉത്തരവുള്ളതിനാൽ പൊലീസിന് കേസെടുക്കാതെ മടങ്ങേണ്ടി വന്നു.