മഞ്ചേശ്വരം: കാസർകോട് നിന്ന് ഉള്ളാളിലേക്ക് കടത്തുകയായിരുന്ന 160 കിലോ പോത്തിറച്ചി പൊലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു.
ദക്ഷിണ കന്നഡ ജില്ലയിലെ ഹുസൈൻ (24), മുഹമ്മദ് മുസമ്മിൽ (25), മുഹമ്മദ് അമീൻ (21), ശുഐബ് അക്തർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്നടത്തിയ പരിശോധനയിലാണ് പോത്തിറച്ചിപിടികൂടിയത്.
ഉപ്പള ബന്തിയോട് സ്വദേശിയിൽ നിന്ന്ഇവർ പോത്തിനെ വാങ്ങിയതായി പൊലീസിന്വിവരം ലഭിച്ചിരുന്നു. ഇറച്ചിയാക്കിയ ശേഷംAster MIMSവിൽപനയ്ക്കായി ഉള്ളാളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സംഘം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇറച്ചി കണ്ടെത്തിയത്. ഇറച്ചിയും, കാറും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കർണാടകയിലെ ബിജെപി സർകാർ നടപ്പിലാക്കിയ കശാപ്പ് നിരോധന നിയമം 2021 ജനുവരി മുതൽ പ്രാബല്യത്തിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ കന്നുകാലികളെയും (പശുക്കൾ, കാളകൾ, എരുമകൾ തുടങ്ങിയവ) വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും അറുക്കുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
മംഗ്ളൂറു സിറ്റി ക്രൈം ഇന്റലിജൻസ് വിഭാഗം പൊലീസ് ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിൽ ഡെപ്യൂടി പൊലീസ് കമീഷനർമാരായ ഹരിറാം ശങ്കർ, ബി പി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇറച്ചി പിടികൂടിയത്.
എസ്ഐ രാജേന്ദ്ര, എഎസ്ഐ മോഹൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.