കർണാടകയിൽ വീണ്ടും ഹലാൽ വിവാദം. മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് ഉത്തരവിട്ട് കർണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങളെ അബോധാവസ്ഥയിലാക്കണമെന്നാണ് നിർദേശം.
ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനിടെയാണ് ഉത്തരവ്.അറക്കാൻ ഉദ്ദേശിക്കുന്ന മൃഗം അബോധാവസ്ഥയിലും വേദന അറിയാതിരിക്കുന്ന അവസ്ഥയിലുമാണെന്ന് ഉറപ്പ് വരുത്തണം. ഇത് അറവുശാലയിലെ ജീവനക്കാർ പാലിക്കണം.
മൃഗങ്ങളെ അബോധാവസ്ഥയിലാക്കാനും, അറക്കാനും പിന്നീട് വൃത്തിയാക്കനുമെല്ലാം അറവുശാലകളിൽ പ്രത്യേകമായ ഇടം വേണമെന്നും വകുപ്പ് നിർദേശിക്കുന്നു.മുസ്ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയിൽ മാണ്ഡ്യ സ്വദേശി ഹർജി നൽകിയിട്ടുണ്ട്.