തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Latest ഇന്ത്യ കേരളം

കൊച്ചി: തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. കേസില്‍ രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കിയും കോടതി വിധിച്ചു.ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍.ഐ.എയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് 1.30 നായിരുന്നു വിധി പറഞ്ഞത്.

എന്‍.ഐ.എ കോടതിയുടെ ശിക്ഷാ നടപടി ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍.പി.ബുഹാരി തുടങ്ങി 13 പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയിരുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍.ഐ.എയുടെ അപ്പീല്‍. എന്നാല്‍ എന്‍.ഐ.എയുടെ അപ്പീല്‍ കോടതി സ്വീകരിക്കുകയായിരുന്നു.

തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമായിരുന്നു നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് 13പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്.

24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.കൊച്ചിയിലെ എന്‍.ഐ.എ വിചാരണ 2013ല്‍ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *