പിഎസ്​സി പരീക്ഷ തോൽക്കും; മകളെ കെട്ടിത്തൂക്കി കൊന്ന് അമ്മ ജീവനൊടുക്കി

Latest ഇന്ത്യ

ടിഎൻപിഎസ്​സി പരീക്ഷ നന്നായി എഴുതാൻ കഴിയാത്ത സങ്കടത്തിൽ 28 വയസ്സുള്ള അമ്മ പത്തുവയസ്സുകാരി മകളെ െകാന്ന ശേഷം ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂർ ധർമപുരത്തെ അലങ്കിയം കാമരാജർ ടൗണിലാണ് സംഭവം. പൂങ്കൊടി എന്ന അമ്മയാണ് ഉറങ്ങിക്കിടന്ന മകൾ വർഷയെ കെട്ടിത്തൂക്കി െകാെന്നശേഷം തൂങ്ങിമരിച്ചത്.

തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷ വിചാരിച്ച പോലെ നന്നായി എഴുതാൻ പൂങ്കൊടിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവർ വലിയ നിരാശയിലായിരുന്നു. ആറുവർഷം മുൻപ് ഇവരുടെ ഭർത്താവ് കാളിദാസ് ജീവനൊടുക്കിയിരുന്നു. പിന്നീട് അമ്മയ്ക്കൊപ്പമാണ് പൂങ്കൊടിയും മകളും ജീവിച്ചിരുന്നത്.

സ്വകാര്യ വസ്ത്രനിർമാണ ശാലയിലെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.ഈ ജോലി ഉപേക്ഷിച്ചാണ് ടിഎൻപിഎസ്​സി ഗ്രൂപ്പ് നാല് പരീക്ഷകൾക്ക് ഇവർ തയാറെടുത്തുെകാണ്ടിരുന്നത്. എന്നാൽ പരീക്ഷ നന്നായി എഴുതാൻ കഴിയാതെ വന്നതോടെ ഇവർ മാനസികമായി തളർന്നിരുന്നു.

തിങ്കളാഴ്ചയാണ് ഉറങ്ങിക്കിടന്ന മകളെ കെട്ടിത്തൂക്കി െകാന്ന ശേഷം അമ്മയും ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *