ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം. 2022 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യുപിയില്‍ ആകെയുള്ള 403 സീറ്റുകളില്‍ 100 എണ്ണത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
മുൻ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ച (ബിഎസ്എം) യുമായി ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. സഖ്യത്തില്‍ ഒമ്പതോളം ചെറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്.
ഉവൈസിയുടെ ഈ നീക്കം പരമ്പരാഗതമായി ബിജെപിക്ക് എതിരായി വീഴുന്ന മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിക്കുമെന്നും അതിലൂടെ അന്തിമ നേട്ടം ബിജെപിക്കായിരിക്കുമെന്ന വിമർശനങ്ങൾ ഇപ്പോൾ തന്നെ ശക്തമായിട്ടുണ്ട്. ഉവൈസി ബിജെപി ഏജൻറായി പ്രവർത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ അവരുടെ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരമൊരുന്ന നീക്കമെന്നുമാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.