മടിക്കൈയിലെ പതിനാലാം വാർഡിലെ വീട്ടിൽ വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന ഈ വയോധികനെയാണ് വാർഡ് മെമ്പറായ സുഹറ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
കൊവിഡ് കാലത്ത് ഗൃഹ സന്ദർശനം നടത്തുന്നതിനിടെയാണ് കുഞ്ഞാമേട്ടന്റെ ദയനീയാവസ്ഥ സുഹറയുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ മകളെ വിളിച്ച് കുഞ്ഞാമേട്ടന്റെ അവസ്ഥ വിശദീകരിച്ചിട്ടും ഏറ്റെടുക്കാൻ മകൾ തയ്യാറായില്ല. പല പ്രാവശ്യം വാർഡ് മെമ്പർ മകളെ വിളിച്ചിട്ടും അവഗണിച്ചതോടെ നിയമ സഹായം തേടുകയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സന്തോഷും ഷൈജുവും സഹായവുമായെത്തി. ജനമൈത്രി പൊലീസിൻ്റെ ഭാഗമായി ശൈലജയും ഇടപെട്ടതോടെ കുഞ്ഞാമേട്ടനെ ഇന്ന് വൈകീട്ടോടെ പരവനടുക്കം സർക്കാർ അഗതി മന്ദിരത്തിലേക് മാറ്റുകയും ചെയ്തു.
