രാജപുരം ∙ കാട്ടു പന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് കള്ളാർ അടോട്ട്കയയിലെ വിജയൻ (47), വേണു (56) എന്നിവരെ വനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് 5 കിലോ പന്നി ഇറച്ചിയും വിജയന്റെ വീട്ടിൽ നിന്ന് ഒരു മാൻ കൊമ്പും കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കുടുക്ക് വച്ചാണ് ഇവർ പന്നിയെ പിടികൂടിയത്.
മാൻ കൊമ്പ് വർഷങ്ങളായി ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നതെന്നാണു പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ബി.ശേഷപ്പ, ടി.പ്രഭാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.പുഷ്പാവതി, ആർ.കെ.രാഹുൽ, എം.പി.അഭിജിത്ത്, കെ.വി.ആര്യൻ, ടി.എം.സിനി, എൻ.കെ.സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളിൽ സതീശൻ, നാരായണൻ എന്നിവർ ഒളിവിലാണ്