മംഗളൂരു: ബെംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരുവിൽ പോലീസ് പരിശോധന ആരംഭിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ മയക്കുമരുന്ന് വില്പനസംഘത്തിലെ ഏഴ് യുവാക്കളെ അറസ്റ്റുചെയ്തു.
രണ്ടുപേർ രക്ഷപ്പെട്ടു. അറസ്റ്റിലായവരിൽനിന്ന് മൊത്തം 5.443 കിലോ കഞ്ചാവ്, ഒമ്പത് എം.ഡി.എം.എ. ഗുളികകൾ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബന്ദർ ജെ.എം.റോഡ് ജി.എം.ഹൗസിൽ മുഹമ്മദ് അഫ്താം (19) മംഗളൂരു ബിജയ് ന്യൂ റോഡ് രണ്ട്-എ ക്രോസിലെ മുഹമ്മദ് അമീൻ റാഫി (19) എന്നിവരാണ് ആദ്യം പിടിയിലായത്.
ഇവരിൽനിന്ന് 2.168 കിലോ കഞ്ചാവ്, ഒമ്പത് എം.ഡി.എം.എ. ഗുളികകൾ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന ന മംഗളൂരു ഫൾനീർ എസ്.എൽ.മത്തായീസ് റോഡ് ഡെൽറ്റ കോർട്ട് അപ്പാർട്മെന്റില റോഷൻ യൂസഫ് (18) രക്ഷപ്പെട്ടു.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മംഗളൂരു ബൊക്കപട്ടണ സ്വദേശി മുഹമ്മദ് ഹഫീസാണ് ഇവർക്ക് ലഹരിമരുന്നുകൾ ലഭ്യമാക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് അമീൻ റാഫിയെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ പാണ്ഡേശ്വരത്തെ ഫ്ളാറ്റിൽനിന്ന് ബിദാർ മംഗൽപേട്ട് ബെത്ഷാലോം കോട്ടേജിലെ പ്രജ്വൽ ഫിനെഹാസ് (24), ജപ്പു എം.ആർ. ഭട്ട് ലൈൻ അ കോട്ടജിൽ അബ്ദുൾ അർമാൻ (20), ജപ്പു എം.ആർ. ഭട്ട് ലൈനിലെ ബഷീർ കോട്ടേജിൽ മുഹമ്മദ് റയീസ് (20), അത്താവർ ന്യൂ റോഡ് ഓറിയോൺ ഹൊറൈസൺ അപ്പാർട്മെന്റില മുഹമ്മദ് തമീം (20) എന്നിവരും പിടിയിലായി. ഇവരിൽനിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടി.