തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്നും രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് സർവ്വകക്ഷിയോഗത്തിൽ പൊതുവായി ഉയർന്ന അഭിപ്രായം..
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൽ മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു.
ശനിയും, ഞായറും കടുത്ത നിയന്ത്രണ രീതിയിൽ തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30 ന് തന്നെ കടകൾ അടക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ ഭൂരിഭാഗ പേരും യോജിച്ചു.
അതേസമയം, വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു.
രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.