ചെർപ്പുളശേരിയിൽ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി സംഘപരിവാർ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്.
നിരവധി നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് അടച്ചുപൂട്ടി. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി.
ബാങ്ക് നടത്തിപ്പിൽ പങ്കില്ലെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെ ബാങ്കിന്റെ ബിജെപി ബന്ധം ബാങ്ക് ചെയർമാൻ സുരേഷ് കൃഷ്‌ണ വ്യക്തമാക്കി.
എന്നാൽ, ഒരു വ്യക്തിക്ക് മാത്രമായി തട്ടിപ്പ് നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന് കഴിയൂവെന്നും സുരേഷ് കൃഷ്‌ണ പറയുന്നു.
ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്‌എസ് പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരേഷ് കൃഷ്‌ണ ഫെയ്‌സ് ബുക്ക് പോസ്‌റ്റിൽ പറയുന്നു