കോട്ടയം. മകളുടെ പഠനം ശ്രദ്ധിക്കാനായി മാതാപിതാക്കൾ വീട്ടി വിളിച്ചു വരുത്തി വന്ന 52 കാരനായ പൂജാരിക്കൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത 22 കാരിയായ മകളെ തങ്ങൾക്ക് ഇനി മകളായിട്ട് വേണ്ടെന്ന് മാതാപിതാക്കൾ.ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും, ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ കുടുംബ സമേതം വാടകക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.
കിടങ്ങൂർ സ്വദേശിയും വാരിശേരി കുടയംപടി റോഡ് വക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52 കാരനൊപ്പമാണ് 22കാരിയായി വിദ്യാർഥിനി ഒളിച്ചോടി പ്പോവുകയായിരുന്നു.
പ്ലസ്ടു കഴിഞ്ഞു കഴിഞ്ഞ നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പരിശീലനത്തിന് പോകുകയായിരുന്ന പെൺകുട്ടി കൂടെ പഠിച്ചവരൊക്കെ ജയിച്ച് എംബിബിഎസ് പ്രവേശനം നേടിക്കഴിഞ്ഞിട്ടും പരീക്ഷക്കുള്ള പഠനത്തിലായിരുന്നു. നാലു വർഷമായിട്ടും പഠനം പൂർത്തികരിക്കുവാൻ കഴിയാതെ വന്നു തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂർത്തികരിക്കുവാൻ കഴിയാത്ത വേദനയിലായിരുന്നു മാതാപിതാക്കൾ.
രക്ഷിതാക്കൾ പെണ്കുട്ടിയുമൊത്ത് തൊട്ടടുത്ത ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്നീട് ഇയാളെ വീട്ടിൽ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായിരുന്നു. ബ്രഹ്മചാരിയായി കഴിയുകയായിരുന്ന 52 കാരൻ, നിത്യവും ക്ഷേത്ര ചടങ്ങുകൾക്കുശേഷം വീട്ടിലെത്തുന്നതും പതിവായി.
മകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുവാനാണു പൂജാരിയെ വീട്ടിൽ വരുത്തി വന്നിരുന്നത്. ഇക്കഴിഞ്ഞ 9 നു ക്ഷേത്രത്തിൽ പോയ കുട്ടിയെ കാണാതായി. സമയപരിധി കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായപ്പോൾ രക്ഷിതാക്കൾ കൊട്ടയം ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ ഒരു സ്ഥലത്ത് പെൺകുട്ടി ഉണ്ടെന്ന് കണ്ടെത്തി. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ പൂജാരിയും ഒപ്പം ഉണ്ടായിരുന്നു. ഇവരോടു പിന്നീട് പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ പറഞ്ഞു പോലീസ് സംഘം മടങ്ങി.
കഴിഞ്ഞ ദിവസം ഇരുവരും സ്റ്റേഷനിൽ ഹാജരായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കോട്ടയം സംക്രാന്തിയിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചു വിവാഹിതരായ വിവരം പോലീസിനേയും രക്ഷിതാക്കളേയും ഇരുവരും അറിയിക്കുന്നത്. തുടർന്ന് ഈ വിധത്തിലുള്ള മകളെ തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കൾ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.