56 ഗ്രാം ഐ ടി എം എൽ എ യുമായി യുവതിയടക്കം എട്ടുപേർ ഇടപ്പള്ളിയിൽ അറസ്റ്റിലായി.ഇവരെക്കുറിച്ച് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആണ് അന്വേഷിക്കുന്നത്.വലിയ കേസായതിനാൽ അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ അന്വേഷിക്കേണ്ടിവരും എന്ന ഡെപ്യൂട്ടി കമ്മീഷണർ വി പി ഏലിയാസ് പറഞ്ഞു.
കേസിലെ എട്ടാം പ്രതിയായ കൊല്ലം സ്വദേശിനി എസ് തൻസീംല ഇവരുടെ സംഘത്തിൽ എത്തിച്ചേരുന്നത് പ്രണയം മൂലമാണ്.
ഈ 24 കാരി കേസിലെ അഞ്ചാം പ്രതിയായ ഷിബു മായി പ്രണയത്തിലാവുകയും.ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഷിബു നൊപ്പം താമസിക്കുകയായിരുന്നു.ഷിബു ആണ് യുവതിയെ ല ഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത്.
37 കാരനായ ഷിബു നൊപ്പം എട്ടാം പ്രതിയായ യുവതി ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവിനെയും കുട്ടിയെ ഉപേക്ഷിച്ച് ഇറങ്ങി വന്നു.ഷിബുവിനെയും ഏഴാം പ്രതിയായ ആലപ്പുഴ സ്വദേശി ശരീരത്തിനും കരുനാഗപ്പള്ളിയിൽ കൊലപാതക കേസ് ഉണ്ട്.
എക്സൈസ് ഇവരെ പിടിക്കുമ്പോൾ യുവതിയെ ല ഹരിമരുന്ന് ഉപയോഗിച്ച ശേഷം അബോധാവസ്ഥയിലായിരുന്നു.തൻസീംല കൊല്ലത്തുനിന്നും ഉള്ള യുവാക്കളുടെ സംഘത്തോടൊപ്പമാണ് എത്തിയത്.
കസ്റ്റംസ് പ്രൈവറ്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേർ കൊച്ചി മാമാങ്കത്തിലെ ഹോട്ടലിൽ വെച്ച് പിടിയിലായത്.
കൊല്ലത്തുനിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീകളുൾപ്പെടെയുള്ള സംഘവും മയക്കുമരുന്ന് വിൽക്കാനെത്തിയ നാലുപേരും ആണ് പിടിയിലായത്.പ്രതികളുടെ 10 മൊബൈൽ ഫോണുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ വിദേശത്ത് ജോലി ചെയ്തവരാണ് എന്നും ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായി.മൂന്ന് പേർ ഗൾഫിൽ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞവരാണ്.
സൗദിയിലും ഇവർ മയക്കുമരുന്നുമായി പിടിയിലാവുകയും പിന്നീട് പൊതുമാപ്പ് ലഭിച്ച് നാട്ടിലെത്തുകയും ആയിരുന്നു.
സൗദിയിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ ഇവർക്ക് 25 വർഷം തടവ് ശിക്ഷയും വിധിച്ചതാണ്.എന്നാൽ രണ്ടു വർഷം മുൻപ് പൊതുമാപ്പ് ലഭിച്ച നാട്ടിൽ തിരിച്ചെത്തുകയായിരുന്നു ഈ സംഘം.
നാട്ടിലെത്തിയ മൂന്നംഗസംഘം ലഹരി ബിസിനസ് നിർത്തിയില്ല. നാട്ടിൽ മയക്കുമരുന്ന് വിൽപ്പന തുടർന്നു.ഇടപ്പള്ളിയിൽ ഹോട്ടൽ മുറി വാടകയ്ക്കെടുത്താണ് പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്.
ഇവർ ഒരു ഇടപാടിന് വേണ്ടി മാത്രം ആയിരിക്കില്ല ഹോട്ടലിൽ തങ്ങിയതെന്നും കൂടുതൽ ഇടപാട് നടത്താൻ ആണെന്ന് സംശയിക്കുന്നു.തൻസിലയ്ക്കു മയക്കുമരുന്ന് നൽകുന്നത് കാമുകനായ ഷിബു ആണ്.