കാസർകോട്: കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു, നാലു പേര്‍ക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ രഥോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍പ്പെട്ടത്, വാണിയം പാറ ഉദയഗിരിയിലെ രമേശന്‍ നളിനി ദമ്ബതികളുടെ മകന്‍ നിതേഷ് (22) ആണ് മരിച്ചത്.
കുമ്പള ദേശിയ പാതയുടെ പണി നടക്കുന്ന ഷിറിയയിൽ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം, കാറിലുണ്ടായിരുന്ന സഹോദരന്‍ ശ്രാവണ്‍ (14), വാണിയംപാറയിലെ രക്ഷിത് (25), അഭിഷേക് (24), ലോകേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ രക്ഷിത്, അഭിഷേക് എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിരെ വന്ന മിനി ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിതേഷിനെ മംഗളൂരു ഫാദര്‍ മുള്ളർ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടില്‍ എത്തിക്കും. കുമ്ബള പൊലീസ് അന്വേഷണമാരംഭിച്ചു, കര്‍ണ്ണാടക പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ രഥോത്സവം കണ്ട് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
റോഡപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.