കുമ്പള :ഹിജാബ് മതാചാരത്തിൻ്റെ അഭിവാജ്യഘടകമാണെന്നും ഹിജാബ് നിരോധിച്ച് അതിൻ്റെ മറവിൽ മുസ്ലിം സ്ത്രീ സമൂഹത്തിൻ്റെ വിദ്യഭ്യാസത്തിന് തടയിടാനാണ് ഭരണകൂടവും മറ്റും ശ്രമിക്കുന്നതെന്നുംഹരിത കാസർകോട് ജില്ലാ ട്രഷറർ ആയിഷത്ത് തംസീന പ്രസ്താവനയിൽ പറഞ്ഞു.
ഹിജാബ് നിരോധിക്കൽഏതു ഭരണകൂടം വിചാരിച്ചാലും നടക്കുന്ന കാര്യമല്ല.
കർണാടകയിലെ വിവിധ കോളജുകളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപങ്ങൾക്ക് ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്നുവെന്നത് തീർത്തും ദൗർഭാഗ്യകരമാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന പൗരൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ് കർണാടകയിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങൾ കൈകൊണ്ടഹിജാബ് നിരോധന നിയമം.
വിശ്വാസപ്രകാരമുള്ള വസ്ത്രധാരണം വ്യകതിയുടെ അവകാശങ്ങളില്‍ പെട്ടതാണെന്നും തംസീന പ്രസ്താവനയിൽ കൂട്ടിച്ചേർത്തു