അസമിൽ സർക്കാർ കുടിയൊഴിപ്പിച്ചവർ മൂന്നു ദിവസമായി ദുരിതത്തിൽ.
മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത് കഴിയുകയാണ് നിരവധി കുടുംബങ്ങൾ.
മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 ആളുകളെയാണ് സർക്കാർ ഒഴിപ്പിച്ചത്.
ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴും ഒഴിപ്പിക്കൽ തുടരാനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം.
കുടിയൊഴിപ്പിച്ച ഭൂമിയിൽ ജൈവ കൃഷി നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കൃഷി നടത്താനെന്ന പേരിൽ നടക്കുന്ന ഒഴിപ്പിക്കൽ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രാജിവെക്കണമെന്നും ആൾ ഇന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.