കലണ്ടര്‍ അവസാനിച്ചു; കേരളത്തില്‍ മഴ 16% കുറവ്

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: ഔദ്യോഗികമായി 2021 കാലവര്‍ഷത്തിന്റെ കലണ്ടര്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ മഴയില്‍ 16 ശതമാനം കുറവ് സംഭവിച്ചതായി കാലവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍. കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ വരെ ലഭിച്ചത് ശരാശരി 1718.8 മില്ലിമീറ്റര്‍ മഴയാണ്. ശരാശരി ലഭിക്കേണ്ടിയിരുന്നത് 2049.2 മില്ലിമീറ്റര്‍ മഴയായിരുന്നു.

കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റര്‍. എന്നാല്‍ കാസര്‍കോടും ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ 19% കുറവാണു ഇത്തവണ ലഭിച്ചത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് ശരാശരിയെക്കാള്‍ 11% കുറവ് രേഖപ്പെടുത്തി 2287.9 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ് 1725.5 മില്ലിമീറ്റര്‍.

അതെ സമയം സംസ്ഥാനത്ത് മൊത്തത്തില്‍ നോക്കിയാല്‍ പത്തനംതിട്ട തിട്ട ജില്ലയില്‍ മാത്രമാണ് ഇത്തവണ ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 1618.7 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ പത്തനംതിട്ടയില്‍ കിട്ടിയത് 1684.3 മില്ലീമീറ്റര്‍ മഴയാണ്. അതായത്, 4% കൂടുതല്‍ മഴ ഈ തെക്കന്‍ ജില്ലയില്‍ ലഭിച്ചു.

ശരാശരിയേക്കാള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, പ്രതീക്ഷിച്ച മഴയെക്കാള്‍ 32% കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. പാലക്കാട് ജില്ലയില്‍ 26% മഴ കുറവാണ് ഈ മണ്‍സൂണ്‍ കലണ്ടറില്‍ ലഭിച്ചത്. ഔദ്യോഗികമായി മെയ് 31 രാവിലെ 8.30 മുതല്‍ സെപ്റ്റംബര്‍ 30 രാവിലെ 8.30 വരേയുള്ള കാലയളവില്‍ പെയ്ത മഴ ആണ് കാലവര്‍ഷ മഴയായി കണക്കാക്കുന്നത്.

അതേ സമയം കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചെങ്കിലും ഇതുവരെ കേരളത്തില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങിയിട്ടില്ലെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഉത്തരേന്ത്യായില്‍ നിന്ന് ഒക്ടോബര്‍ ആറോടെ മാത്രമേ പിന്‍വാങ്ങല്‍ ആരംഭിക്കുകയയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *