‘ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു’; വിദ്വേഷ പരാമര്‍ശത്തില്‍ വൈദികനെതിരെ കേസെടുത്തു

Latest കേരളം

മുസലിം വിരുദ്ധ, വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ വൈദികനെതിരെ കേസെടുത്തു. കണ്ണൂര്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തി, എന്ന കുറ്റമാണ് വൈദികനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്‌ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും മറ്റും ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നുമായിരുന്നു പ്രഭാഷണത്തിനിടെ വൈദികന്‍ പറഞ്ഞത്.

ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നും ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഫാദര്‍ ആന്റണി പറഞ്ഞിരുന്നു. പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളുമുണ്ടായിരുന്നു.

അതേസമയം ഫാദര്‍ ആന്റണിയുടെ പ്രസ്താവനയുമായി രൂപതക്ക് യാതൊരു ബന്ധവുമില്ലെന്നും അത് തങ്ങളുടെ അഭിപ്രായമല്ലെന്നും തലശേരി രൂപത നേരത്തെ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *