മംഗളൂരുവിൽ കോളേജ് വിദ്യാർഥികൾ ഏറ്റുമുട്ടി, മലയാളികളടക്കം നിരവധി വിദ്യാർഥികൾക്ക് പരിക്ക്; സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ ഉൾപ്പെടെ അഞ്ചുപൊലീസ് ഉദ്യോഗസ്ഥർക്കും അക്രമത്തിൽ പരിക്ക്

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളൂരു: മംഗളൂരു നഗരത്തിലെ ഒരു ഡിഗ്രി കോളേജിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു.നഗരത്തിലെ കോളേജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർഥിയായ ആദർശ് പ്രേംകുമാറിനെ(21) ഒരു സംഘം വിദ്യാർഥികൾ മർദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം.

കൊല്ലം സ്വദേശിയായ ആദർശ് നഗരത്തിലെ ലൈറ്റ് ഹൗസ് ഹിൽ റോഡിലുള്ള അപ്പാർട്ട്മെന്റിലാണ് താമസം.ഹൗസ് ഹിൽ റോഡിലുള്ള അപ്പാർട്ട്മെന്റിലാണ് താമസം.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ സുഹൃത്ത് അഭിരാമിയോട് സംസാരിച്ചു നിൽക്കുകയായിരുന്ന ആദർശിനെ അതേ കോളേജിൽ പഠിക്കുന്ന സിനാനും മറ്റ് എട്ട് വിദ്യാർത്ഥികളും ചേർന്ന് ഇന്റർലോക്കും കല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

ആദർശിന്റെ ഇടത് കൈയെല്ല് പൊട്ടി.ആദർശിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് നാസിഫിനെ സംഘം മർദിക്കുകയും ഷെനിൻ ശ്രാവൺ തുടങ്ങിയ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ കേസിലെ പ്രതികളും വിദ്യാർഥികളുമായ ആദിത്യ, കെൻ ജോൺസൺ, മുഹമ്മദ്, അബ്ദുൾ ഷാഹിദ്, വിമൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാത്രി 10 മണിയോടെ ഗുജ്ജരകരെയിലെ കോളേജിലെ ഹോസ്റ്റലിലെത്തിയ സബ് ഇൻസ്പെക്ടർ ശീതളിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഹോസ്റ്റലിലുണ്ടായിരുന്ന ഒരു സംഘം വിദ്യാർഥികൾ ഇന്റർലോക്കും കല്ലും കസേരയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ആദർശിനുംസുഹൃത്തുക്കൾക്കുമെതിരെ അബ്ദുൾ സിനാൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു.

ഈ കേസിൽ ഫഹദ്, അബു താഹർ, മുഹമ്മദ് നാസിഫ്, ആദർശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഫഹദ്, അബു താഹർ, മുഹമ്മദ് നാസിഫ്, ആദർശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇസ്മായിൽ, ഇസ്മായിൽ അൻവർ, ജാദ് അൽ ഗഫൂർ, തമാം, സിനാൻ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *