കാസർകോട്: മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
കോട്ടയം ജില്ലയിലെ ആദർശ് (25) ആണ് അറസ്റ്റിലായത്.
2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മൊബൈൽ ഫോൺ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് കാസർകോട് ചക്കരബസാർ സിറ്റി ഫോൺ കടയുടമ ശിഹാബിൽ നിന്ന് ബാങ്ക് അകൗണ്ടിലൂടെ 28000 രൂപ കൈപ്പറ്റുകയും എന്നാൽ ഫോൺ നൽകാതെ വഞ്ചിച്ചെന്നുമാണ് കേസ്.
കേസിൽ കോട്ടയം ജില്ലയിലെ സൽമാൻ ഫാരിസ് ഒന്നും ആദർശ് രണ്ടാം പ്രതിയുമാണ്.
കോഴിക്കോട് തൊട്ടിൽ പാലത്തിൽ നിന്നാണ് ആദർശിനെ പൊലീസ് പിടികൂടിയത്.