കാസർകോട്: ജില്ലയിലെ അതിർത്തികൾ കടന്ന് കർണാടകയിൽ പ്രവേശിക്കാൻ നിബന്ധനകൾ വന്നതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ നടപടികളാവശ്യപ്പെട്ട് ദക്ഷിണകന്നഡ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മിഷണറുമായ കെ.വി.രാജേന്ദ്രയുമായി എ.കെ.എം.അഷ്റഫ് എം.എൽ.എ. കൂടിക്കാഴ്ച നടത്തി. കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ. അറിയിച്ചു
