സ്വന്തം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ എട്ട് അണികളെ പിരിച്ചുവിട്ട ജാള്യത തീർക്കാനാണ് ഡി.വൈ.എഫ്.ഐ യുടെ പരിഹാസ്യ പ്രസ്താവന – യൂത്ത് ലീഗ്

Latest പ്രാദേശികം

മുളിയാർ: മുസ്ലിം ലീഗിൻ്റെ ജനകീയ ഇടപെടലുകളെയും, സമരങ്ങളെയും
സി.പി.എം.ഭയക്കുന്ന തിൻ്റെ തെളിവാണ് ഡി.വൈ.എഫ്. നടത്തിയ പ്രസ്താവനയെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.

മുളിയാർ സി.എച്ച്‌.സി.യെ താലൂക്ക്
ആശുപത്രിയായി ഉയർത്തുന്നതിനെ തടഞ്ഞ് പാർട്ടി ഗ്രാമമായ ബേഡഡുക്ക യിലെ സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി യാക്കിയത് സിപിഎം
ജനപ്രതിനിധികളാണ്. ഇപ്പോൾ മുളിയാർ സി.എച്ച്.സി.യെ ഇല്ലാതാക്കാനാണ് ഇവർശ്രമിക്കുന്നത്.

മുളിയാർസി.എച്ച്.സി.യിൽ രോഗികൾക്ക് സേവനംലഭിക്കാത്തതും കോവിഡ് പ്രതിരോധം തകിടം മറിഞ്ഞതുമല്ല
ഡി.വൈ.എഫ്.ഐയെ
അസ്വസ്തരാക്കിയത്.
അതിനാണെങ്കിൽ സ്വന്തം ഭരണ സമിതിക്കെതിരെ സമരം ചെയ്യേണ്ട തുണ്ടോ?
ഇടപെട്ടാൽ പോരെ യൂത്ത് ലീഗ് ചോദിച്ചു.

അനധികൃത നിയമനം നേടിയ ഡി.വൈ.എഫ് ഐ.പ്രവർത്തകർക്ക്
ശമ്പളം തടഞ്ഞുവെച്ച
മെഡിക്കൽഓഫീസർക്ക് എതിരെയാണ് ഇവർസമരം നടത്തിയത്.
ഇത് ദേശാഭിമാനി വാർത്ത കണ്ടവർക്ക് മാത്രമല്ല പൊതു ജനങ്ങൾക്ക് അറിയാവുന്ന കാര്യം കൂടിയാണ്‌.

എം.എൽ.എ.യുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് മാരുടെയും സാന്നിദ്ധ്യത്തിൽ ഇരിക്കപൊറുതി യില്ലാതെ പ്രസ്തുത താൽക്കാലിക നിയമനം നേടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിരിച്ചുവിടാൻ തീരുമാനിച്ചതിൻ്റെ ജാള്യതയും അരിശവും തീർക്കേണ്ടത്
മുസ്ലിംലീഗിനെതിരെ യല്ല. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴിയും,
ജനറൽ സെക്രട്ടറി അഡ്വ. ജുനൈദും ട്രഷറർ ഷെരീഫ് ചാൽക്കരയും പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *