ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂർ നിശ്ചയമായതോടെ മാർക്ക് സക്കർബർഗിന് നഷ്ടമായത് 52,000 കോടിയോളം രൂപ (7 ബില്യണ്‍ യുഎസ് ഡോളര്‍).
ഫേസ്ബുക്കിന്‍റെ ഓഹരി മൂല്യമാകട്ടെ 5.5 ശതമാനം ഇടിഞ്ഞു.
സെപ്തംബർ പകുതി മുതലുള്ള കണക്കെടുത്താല്‍ 15 ശതമാനമായാണ് ഓഹരി മൂല്യം ഇടിഞ്ഞത്.
ബ്ലൂംബെർഗിന്‍റെ ശത കോടീശ്വരന്മാരുടെ സൂചികയിൽ ബിൽ ഗേറ്റ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവയുടെ സേവനങ്ങള്‍ ആഗോള തലത്തില്‍ തന്നെ നിശ്ചലമായത്.
10 മണിയോടെ മൂന്നു സ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ക്ഷമാപണം നടത്തുകയും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു.
അര്‍ധ രാത്രിയോടെയാണ് ഫേസ് ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനമായി ഇടിഞ്ഞത്.