ന്യൂദൽഹി- 500 രൂപ നോട്ടിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)യുടെ വിശദീകരണം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറുടെ ഒപ്പിനു സമീപം പച്ച വരയുള്ള നോട്ട് മാത്രമാണ് ശരിയായ നോട്ടെന്നും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ച വരയുള്ള നോട്ട്
സ്വീകരിക്കരുതെന്നുമായിരുന്നു പ്രചരിച്ച സന്ദേശം. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്ത
പൊതുജനങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു സമീപം പച്ചവരയുള്ള നോട്ട് കള്ളനോട്ടാണെന്ന ധാരണയാണ് ജനങ്ങളിൽ പടർന്നത്.
തീർത്തും അടിസ്ഥാന രഹിതമായ
പ്രചാരണമാണിതെന്ന് പി.ഐ.ബി നടത്തിയ
പരിശോധനയിൽ വ്യക്തമായി. 500 രൂപയുടെ രണ്ട് നോട്ടുകളും സ്വീകാര്യമാണെന്ന് റിസർബ് ബാങ്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. നിറം, സൈസ്, സുരക്ഷാ അടയാളങ്ങൾ തുടങ്ങി എല്ലാറ്റിലും പഴയ നോട്ടിൽനിന്ന് വ്യത്യസ്തമാണ പുതി നോട്ട്.
പഴയ നോട്ടുകൾക്ക് പകരം 2016 ലാണ് 500 രൂപയുടെ മഹാത്മാ ഗാന്ധി സീരീസ് നോട്ടുകൾ പുറത്തിറക്കിയത്.