യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യാജ സന്ദേശം; മകളെ തിരികെയെത്തിക്കാമെന്ന് വാഗ്ദാനം, പണം തട്ടി യുവാവ്

Latest ഇന്ത്യ

യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യജ സന്ദേശം വ്യപകമാകുന്നതായി പരാതി. യുക്രെയിനില്‍ കുടുങ്ങിയ മകളെ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മാതാപിക്കളില്‍ നിന്നും പണം തട്ടിയെന്നാണ് പരാതി. മധ്യപ്രദേശിലാണ് സംഭവം.

യുക്രെയ്‌നില്‍ കുടുങ്ങിയ മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ 42,000 രൂപ പ്രതികള്‍ തട്ടിയെടുത്തു. പ്രിന്‍സ് എന്ന പേരിലാണ് പ്രതി തന്നെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം, യുക്രൈനിൽ സാഹചര്യങ്ങൾ പ്രതികൂലമായി തുടരുന്നതിനിടെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരോട് ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുതെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നല്‍കി.

യുക്രൈൻ അതിർത്തികളിൽ സാഹചര്യം വളരെ മോശമാവുകയാണ്.

ഇന്ത്യൻ പൗരന്മാരെ അതിർത്തി വഴി പുറത്ത് എത്തിക്കാനായി ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശം ഇല്ലാതെ പൗരന്മാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തികളിലേക്ക് കടക്കാതിരിക്കുന്നതാവും ഈ സാഹചര്യത്തിൽ സുരക്ഷിതമെന്ന് എംബസി പറയുന്നു.

യുക്രൈൻ കിഴക്കൻ മേഖലയിൽ കഴിയുന്നവരോട് അധികൃതരുടെ നിർദേശം ലഭിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *