പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് മുന്‍ എം.എല്‍.എ; ഹിന്ദുക്കളുടെ പണം മുസ്ലിംകള്‍ ഊറ്റിയെടുക്കുന്നു; വന്ധ്യംകരിക്കാന്‍ ഭക്ഷണത്തില്‍ മരുന്ന് കലക്കുന്നുവെന്നും പി.സി ജോര്‍ജ്

Latest കേരളം

തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത പറയുന്നത് ഇങ്ങനെയാണ്. വെട്ടിത്തുറന്ന് പറയുന്നത് ഒരു മുന്‍ എം.എല്‍.എയാണ്. പൂഞ്ഞാറിലെ തോല്‍വിക്കുശേഷം മുസ്ലിംകള്‍ക്കെതിരേ വിഷം ചീറ്റാനാണ് പി.സി ജോര്‍ജ് പലപ്പോഴും നാക്കു തുറക്കുന്നത്.വ്യവസായി എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും മുസ്ലിംങ്ങള്‍ക്കുമെതിരെയാണ് ഇത്തവണ വിഷം ചീറ്റി മുന്‍ എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.ഹിന്ദുക്കളുടെ പണം ലക്ഷ്യമിട്ടാണ് യൂസഫലി മാളുകള്‍ തുടങ്ങുന്നതെന്നാണ് പി.സി ജോര്‍ജ് ആരോപിക്കുന്നത്.

ഹിന്ദുക്കളുടെ കാശ് മുഴുവനും വാങ്ങിച്ചെടുക്കുകയാണ് യൂസഫലിയുടെ ഗൂഢോദ്ദേശം. എന്തുകൊണ്ടദ്ദേഹം മലപ്പുറത്തും കോഴിക്കോട്ടും മാളുകള്‍ തുടങ്ങുന്നില്ല. അദ്ദേഹത്തിനുവേണ്ടത് നിങ്ങള്‍ ഹിന്ദുക്കളുടെ പണമാണ്. അതുകൊണ്ട് ഒരു കാരണവശാലും നിങ്ങളുടെ പണം ഈ സ്ഥാപനത്തില്‍ മുടക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെടുന്നത് അനന്തപുരിയിലെ ഹിന്ദു മഹാ സമ്മേളനത്തിലാണ്.ഒരു മുസ്ലിം പുതുതായി തുടങ്ങിയ ജൗളിക്കടയില്‍ ചെന്നപ്പോള്‍ വന്‍ തിരക്ക് കണ്ടു. എന്നാല്‍ അതിന് അടുത്തുള്ള നായരുടെ കടയില്‍ അയാള്‍ ഈച്ചയെ ആട്ടി ഇരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.

മുസ്ലിംകളുടെ ഹോട്ടലുകളില്‍നിന്ന് നല്‍കുന്ന ചായയില്‍ വന്ധ്യംകരിക്കുന്നതിനുള്ള ഒരു തുള്ളി മരുന്ന് ഉറ്റിച്ചാണ് നല്‍കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. ഇങ്ങനെ ഇന്ത്യയെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു. ഉത്തരവാദിത്വത്തോടെയുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *