മരിക്കാൻ കാമുകി ആദ്യം ചാടി; കാമുകൻ ചതിച്ചു; നീന്തി കയറി കേസ് കൊടുത്ത് യുവതി

Latest ഇന്ത്യ കേരളം പ്രാദേശികം

ഒരുമിച്ച് ജീവിക്കാൻ പറ്റാത്തത് െകാണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ. പക്ഷേ ഒടുവിൽ കാമുകനെതിരെ വധശ്രമത്തിന് കേസ് കൊടുക്കുന്നതിലാണ് വിഷയം അവസാനിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗിൽ നിന്നാണ് ഈ കൗതുകവാർത്ത. 32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായി. പക്ഷേ ഇരുവരും മുൻപ് തന്നെ വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്. യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്.

മകളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തിയത്.പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടി എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല. വെള്ളത്തിൽ വീണശേഷമാണ് കാമുകന്റെ ചതി യുവതി തിരിച്ചറിയുന്നത്. നീന്തൽ അറിയാവുന്നത് കൊണ്ട് ഇവർ നീന്തി കരപറ്റി. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലും എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മെയ് 29നായിരുന്നു സംഭവം. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *