കേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനം.ഇ
ന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്.
ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ഒടുവിൽ അഭിനയിച്ചത്.നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശിഖര്‍ ധവാനും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് ആരോപിച്ചു. ‘ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങള്‍ പുനപ്പരിശോധിക്കാനും ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർഥിക്കുന്നു’- എന്നാണ് ശിഖര്‍ ധവാന്‍റെ ട്വീറ്റ്.
നേരത്തെ പ്രതികരണവുമായി കെ.എൽ രാഹുൽ ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള ക്യാംപെയിനു പിന്തുണയുമായാണ് താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സി’ന്‍റെ (വി.ഒ.എസ്.ഡി) പോസ്റ്ററാണ് രാഹുല്‍ പങ്കുവെച്ചത്. തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും കേരളത്തില്‍ അപകടത്തിലാണെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. ‘ദയവായി അവസാനിപ്പിക്കൂ’ എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കുവെച്ചത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. നിരവധി തെരുവുനായകളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.