ഗുജറാത്തിൽ വ്യാജമദ്യദുരന്തത്തിൽ മരണം 13 ആയി. നിരവധിപേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ബോട്ടാഡ്, ഭാവ്നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിലാണിവരുള്ളത്. മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവർ മൂന്ന് ഗ്രാമങ്ങളിൽനിന്നുള്ളവരാണ്.
ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. സംഭവം അന്വേഷിക്കൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എ.ടി.എസും സമാന്തരമായി അന്വേഷിക്കും. മദ്യത്തിന്റെ ഉൽപ്പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.