മാവുങ്കാൽ: ഗൾഫുകാരന്റെ ഭാര്യ പെയിന്റിംഗ് തൊഴിലാളിയോടൊപ്പം ഒളിച്ചോടി.
മാവുങ്കാൽ പുതിയ കണ്ടത്തെ വിനോദിന്റെ ഭാര്യ ധനിഷയാണ് (27) തച്ചങ്ങാട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്.
ആറു വയസുള്ള മകളുമായാണ് ധനീഷ കാമുകനാടൊപ്പം ഒളിച്ചോടിയത്.
ഗൾഫിൽ ജോലി ചെയ്യുന്ന വിനോദ് ഇന്നലെ നാട്ടിൽ എത്തുന്നതായി വിവരമറിഞ്ഞതിനെ തുടർന്നാണ് ധനിഷ മകളുമൊത്ത് കാമുകന്റെ കൂടെ ഒളിച്ചോടിയത്.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ധനിഷ തിരിച്ചെത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയത നിലയിലായിരുന്നു.
തുടർന്ന് ബന്ധുക്കൾ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസെടുത്ത പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് തച്ചങ്ങാട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായത്.
ധനിഷയും പെയിന്റിംഗ് തൊഴിലാളിയും കുറേ നാളുകളായി അടുപ്പത്തിലായിരുന്നു.
പെയിന്റിംഗ് തൊഴിലാളി ക്കൊപ്പം പലവട്ടം ബൈ ക്കിൽ ചുറ്റികറങ്ങുന്നത് കണ്ട് ബന്ധുക്കൾ ധനിഷയെ ബന്ധത്തിൽ നിന്നും വിലക്കിയിരുന്നു.
എന്നാൽ ഇനി ആവർത്തിക്കില്ലെന്ന് ധനിഷ ബന്ധുക്കൾക്ക് ഉറപ്പും നൽകിയിരുന്നു.
എന്നാൽ ഇന്നലെയാണ് ഭർത്താവ് നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞതോടെ മകളുമായി ഒളിച്ചോടിയത്.
ധനിഷയേയും കുഞ്ഞിനേയും കണ്ടെത്താൻ ഹോസ്ദുർഗ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.