ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐ നേതാവ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറേ.
എസ്ഡിപിഐ പ്രവർത്തകരെ കോണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി പറഞ്ഞു.
നിലവിൽ ഇരു കേസുകളിലും അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട പങ്കെടുത്തവരെല്ലെന്നും എഡിജിപി പറഞ്ഞു.
പ്രതികൾക്കായുള്ള തിരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവർത്തകനെ ക്രൂരമായി മർദിച്ചെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആരോപിച്ചത്.
ഫിറോസ് എന്ന 25കാരനെയാണ് പൊലീസ് മർദ്ദിച്ചതെന്നും മർദ്ദനവിവരം പുറത്തുപറഞ്ഞാൽ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മുവാറ്റുപുഴ അഷറഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.