ദേഹത്തിനും ചുറ്റും പ്ലാസ്റ്റിക് ബോട്ടിലുകൾ കെട്ടി സ്പെയിനിലേക്ക് നീന്തിക്കടക്കാൻ തുനിയുേമ്പാൾ ആ ബാലെൻറ സ്വപ്നങ്ങളിൽ നല്ല ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമായിരുന്നു. കയ്പേറിയ ജീവിതാനുഭവങ്ങളിൽ നിന്ന് ഏത് കടലും കടന്ന് രക്ഷപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹവും അങ്ങനെയൊരു അതിസാഹസികതക്ക് ആ ബാലനെ പ്രേരിപ്പിച്ചിട്ടുണ്ടാകും. സിയൂട്ടയിലെ തീരത്ത് പിടിക്കപ്പെടുേമ്പാൾ പട്ടാളക്കാരോട് ആ ബാലൻ കരഞ്ഞു പറഞ്ഞത് ലോമെങ്ങുമുള്ളവരുെട നെഞ്ചുലക്കുന്നതാണ്. തിരിച്ചയക്കുന്നതിനേക്കാൾ നല്ലത് തന്നെ കൊല്ലുന്നതാണെന്നാണ് ആ ബാലൻ കരഞ്ഞ് പറഞ്ഞത്.
A migrant boy desperately uses plastic bottles to stay afloat.
— Sky News (@SkyNews) May 20, 2021
The boy, a migrant attempting to reach the Spanish enclave Ceuta, tied plastic bottles to himself.
Read more here: https://t.co/F99pQ63xjr pic.twitter.com/Rm1mNXvgAj
യൂറോപ്പിലേക്ക് കടക്കാൻ മൊറോക്കോയിൽ നിന്ന് നീന്തി സിയൂട്ടയിലെത്തുേമ്പാൾ അവശനായിരുന്നു ആ ബാലൻ. കുടിയേറ്റം നിയന്ത്രിക്കാൻ സ്പെയിൻ കാവൽ നിർത്തിയ പട്ടാളക്കാരുടെ മുമ്പിലേക്കാണ് ആ ബാലൻ നീന്തിക്കയറിയത്. അങ്ങേയറ്റം അവശനായിട്ടും, പട്ടാളക്കാരുടെ പിടിയിൽ പെടാതെ ഒാടി രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം പോലും നടത്തുന്നുണ്ട് അവൻ. ദേഹത്തു കെട്ടിവെച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ എടുത്തുമാറ്റി ഒാടി രക്ഷപ്പെടാനുള്ള ശ്രമം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്.