കാസര്‍കോട് ജില്ലയിൽ ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്ത്

Latest പ്രാദേശികം

കാസര്‍കോട്: ഹയര്‍സെക്കന്‍ഡറിയില്‍ ഉന്നത വിജയം നേടിയ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് ബിരുദത്തിന് പഠിക്കാന്‍ ആവശ്യമായ സീറ്റില്ല.ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കര്‍ണാടകയിലെ കോളജുകളിലേക്ക് ചേക്കേറേണ്ട സ്ഥിതിയാണ് ഇത്തവണയും. കാലങ്ങളായി തുടരുന്ന അവഗണനയില്‍ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്.
ഹയര്‍ സെക്കന്‍ഡറിയില്‍ 82.64 ശതമാനം ജയമാണ് ഇത്തവണ ജില്ലയിലെ കുട്ടികള്‍ നേടിയത്. പ്ലസ് ടു, വി.എച്ച്‌.എസ്.ഇ, ഓപണ്‍ സ്കൂള്‍ വിഭാഗത്തിലായി 13, 402 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ചത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളിലായി ആകെയുള്ളത് 7320 സീറ്റാണ്.
ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ 6082 പേര്‍ക്കും ജില്ലയില്‍ ബിരുദപഠനത്തിന് സൗകര്യമില്ല. ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ ഇത്രയും പേര്‍ക്ക് ഉന്നത പഠനസൗകര്യമില്ലാത്ത മറ്റൊരു ജില്ല സംസ്ഥാനത്ത് അപൂര്‍വമാണ്. അണ്‍ എയ്ഡഡ് കോളജിലെ മാനേജ്മെന്‍റ് സീറ്റ് ഉള്‍പ്പെടെയാണ് ഈ സീറ്റ് എന്നതാണ് ഏറെ ആശ്ചര്യകരം.
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ എട്ട് കോളജുകളാണ് ആകെയുള്ളത്.2082 സീറ്റാണ് ഈ എട്ടുകോളജുകളിലായി ആകെയുള്ളത്. അണ്‍ എയ്ഡഡ് മേഖലയില്‍ 19 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലായി 5238 സീറ്റാണുള്ളത്.ഇതില്‍ പകുതിയും മാനേജ്മെന്‍റ് സീറ്റാണ്.ജില്ലയിലെ 106 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 1286 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് സീറ്റുകള്‍ ലഭിക്കാത്ത എല്ലാവരും ബിരുദ സീറ്റുകള്‍ തന്നെയാണ് കൂടുതലും ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *