കാസറഗോഡ് : ഏറെ ചർച്ചചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയായാസിന്റെ സ്വകാര്യ ചാനൽ വഴിയുള്ള തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെ കാസറഗോഡ് ചന്ദ്രഗിരി ജംഗഷനിൽ കെ എസ് ടി പി റോഡിൽ ഉണ്ടായായിരുന്ന അപകടസാധ്യത യുള്ള കുഴി അടപ്പിച്ചു നാഷണൽ യൂത്ത് ലീഗ് നേതാവ്,
ഏറെ തിരക്കുള്ള നഗരത്തോട് ചേർന്ന് വാഹന ഗതാഗതത്തിനു ഭീഷണി ഉയർത്തി മാസങ്ങളോളം മരണമുഖമായി നിന്നിട്ടും അധികൃതർ കണ്ണടക്കുകയായിരുന്നു, ഇതിനിടെയാണ് മന്ത്രിയുടെ തത്സമയ പ്രശ്ന പരിഹാര പരിപാടിയിലേക്ക് പൊതു പ്രവർത്തകനും നാഷണൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഹനീഫ് ഹദ്ദാദ് വിഷയം മന്ത്രിയുടെ മുപിലെത്തിച്ചത്. ഇതോടെ വിഷയത്തിൽ ഇടപെടാമെന്നും അപകടതുരുത്തായ റോഡിന്റെയും പ്രസ്തുത കുഴിയുടെയും വിഷദവിവരങ്ങൾ ചാനൽ അധികൃതർ വഴി മന്ത്രിക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് വലിയ സന്നഹങ്ങളുമായത്തി കെ എസ് ടി പി അധികൃതർ പ്രസ്തുത കുഴി അടച്ചത്, ഇതോടെ മഴക്കാലത്ത് വെള്ളം കെട്ടി നിന്നു ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി അപകടങ്ങൾ വിളിച്ചു വരുത്തിയ കുഴി ഇല്ലാതാവുകയും വലിയ അപകടങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപെടുകയും ചെയ്തു.
