പാലസ്തീൻ പ്രക്ഷോഭകരുമായുള്ള രാത്രിയിലെ ഏറ്റുമുട്ടലിനുശേഷം പവിത്രമായ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ ഇസ്രായേൽ പോലീസ് ആക്രമണം നടത്തി. കിഴക്കൻ ജറുസലേമിൽ വച്ച് നടന്ന സംഘർഷത്തിൽ 200ലധികം ആളുകൾക്ക് പരിക്കേറ്റു. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്തിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു.
ജറുസലേം ദിനാചരണത്തിന്റെ ഭാഗമായി പള്ളി സ്ഥിതിചെയ്യുന്ന കോമ്പൗണ്ട് സന്ദർശിക്കുന്നതിൽ നിന്ന് ജൂതന്മാരെ വിലക്കാൻ ഇസ്രായേൽ പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. പാലസ്തീനികൾ ഇത് മനപൂർവമായ പ്രകോപനമായാണ് കണക്കാക്കുന്നത്. ഇസ്ലാമിക പുണ്യമാസമായ റമദാനിന്റെ അവസാന ദിനങ്ങളിലാണ് സംഘർഷം ഉടലെടുത്തിരിക്കുന്നത്. പാലസ്തീൻ പ്രകടനക്കാരുമായി കലാപത്തിൽ ഏർപ്പെട്ട 278 പേർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു.