ബെംഗളൂരു: മതപരിവർത്തന വിരുദ്ധ ബിൽ എന്നറിയിപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ കർണാടക നിയമസഭ പാസാക്കി.
മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ജനതാദൾ എസും ബില്ലിനെ എതിർത്തു.
ബില്ലിനെ ക്രൂരവും മനുഷ്യത്വവരുദ്ധവുമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമമാണെന്നും ആരോപിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് മതപരിവർത്തന വിരുദ്ധ ബിൽ കർണാടകയിലും കൊണ്ടുവന്നത്.
ബിൽ നിയമമാകണമെങ്കിൽ നിയമനിർമാണ കൗൺസിലിൽ കൂടി പാസാകേണ്ടതുണ്ട്.
ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ലെങ്കിൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ബിൽ പാസാക്കിയേക്കും.