കാസർകോട് : ഭാര്യയുടെ പരാതിയിൽ ഭർത്താവും വീട്ടുകാരും വീടൊഴിയാൻ കോടതി ഉത്തരവിട്ടു. കുളപ്പുറത്തെ ലോറൻസ്-ഗ്രേസി ദമ്പതിമാരുടെ മകൻ ജോസ് പ്രകാശി (46) നെതിരെ ഭാര്യ കാസർകോട് അശോക് നഗറിലെ സിമ്മി സാറാ ജോർജ് നൽകിയ പരാതിയിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കുളപ്പുറത്തെ വീട് എതിർകക്ഷി ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവിട്ടത്. വിധിപ്രകാരം പരാതിക്കാരിയും പരിയാരം പോലീസും വെള്ളിയാഴ്ച കുളപ്പുറത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടു.
പ്രായമായ അച്ഛനും അമ്മയും ക്ഷീണിതരാണെന്നതിനാൽ ഒഴിയാനുള്ള പ്രയാസം ജോസ് പ്രകാശ് പോലീസിനെ അറിയിച്ചു.
എന്നാൽ വൈകുന്നേരം ആറിനം ഉത്തരവ് നടപ്പാക്കണമെന്ന് പോലീസും പറഞ്ഞു. ഇതിനിടയിൽ ചില സന്നദ്ധപ്രവർത്തകരെത്തി തത്‌കാലം കുടുംബത്തെ വീട്ടിൽ കിടക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചതോടെ പോലീസും പരാതിക്കാരിയും പിൻവാങ്ങി.