തൃശ്ശൂർ: കാസർകോട്ടുള്ള യുവതിയെ തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിൽ. തൃശ്ശൂർ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീരാജിനെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് അയിലൂർ സ്വദേശിയാണ്.സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ചു. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു.
ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാൽ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.വീട്ടിൽ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടർന്നെന്നും അതിനിടെ ഗർഭിണിയായി ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്.
സ്വർണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവർന്നെന്നും പരാതിയിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനിൽക്കുന്നതിനാൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ സഹായം നൽകി.