കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ”ദുരന്തനിവാരണ പരിശീലന പരിപാടി” സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ട്രെയിനീസിന് രണ്ടുദിവസങ്ങളിലായി കാസർഗോഡ് വനിത ഭവൻ ഹാളിൽ വച്ച് നടക്കുന്ന
”ദുരന്തനിവാരണ പരിശീലന പരിപാടി” ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വഃ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു.
പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി . ദുരിതാശ്വാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെ
സമ്പന്നനെന്നൊ ദരിദ്രനെന്നൊ വേർതിരിവില്ലാതെ കഴിഞ്ഞ പ്രളയ കാലം. ഇപ്പോൾ കൊവിഡ് കാലത്ത് ആശുപത്രികളിൽ കാണാം.
പക്ഷെ കൊറോണയുടെ രൂപത്തിൽ പ്രകൃതി മനുഷ്യനു നേരെ കയ്യോങുന്നു.പ്രളയ കാലത്തെ ജീവിതം മറന്നവരെ ഒരു പാഠം പഠിപ്പിക്കാൻ മഹാമാരിയുടെ രൂപത്തിലെത്തിയെന്നു മാത്രം.കൊവിഡ് ആശുപത്രിയിൽ ജാതിമത വ്യത്യാസമില്ലാതെ രോഗികളായ മനുഷ്യർ പ്രളയകാലത്തിലെന്ന പോലെ ഒരുമയിൽ കഴിയുന്നു.

വർഗ്ഗീയതയും, വർണ്ണവിവേചനവും,സാമ്പത്തിക അരാജകത്വവും ഇല്ലാത്ത പ്രളയകാലം കേരളം കണ്ടു. കൊവിഡ് കാലത്തും ആവർത്തിക്കുന്നത് നല്ല സൂചനയായി കരുതാം എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻസിപ്പൽ ചെയർമാൻ പറഞ്ഞു.

പ്രളയസമയത്ത് ജാതി മത ഭേദമന്യെ മനുഷ്യർ ഒന്നിച്ചു. കോടീശ്വരനും ദരിദ്രനും ഒരു കട്ടിലിൽ ഇടം പങ്കിട്ടു, ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. പ്രളയം മനുഷ്യനെ അന്നൊരു പാഠം പഠിപ്പിച്ചു. എന്നാൽ കാലം കടന്നപ്പോൾ മനുഷ്യൻ അഹങ്കരിച്ചു.
ഒരു പരിധി വരെ മനുഷ്യരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ് പ്രകൃതിദുരന്തങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2009 മുതൽ ഒക്ടോബർ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കുന്നു. വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിന് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്. ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത രണ്ടു വര്‍ഷങ്ങളായി അനുഭവിക്കുന്നത്. മലയാളക്കരയിലെ ആയിരങ്ങള്‍ നിലവിളിച്ചനിമിഷങ്ങള്‍, ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പിയെത്തി. പര്‍വ്വതങ്ങള്‍ ഇളകിമറിഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖവും സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ദുരിതവും അതു സൃഷ്ടിച്ച പ്രയാസവും കഴിഞ്ഞു കണ്ണീരുണങ്ങുംമുമ്പേ മറ്റൊന്നിന്‌സാക്ഷിയാകേണ്ടിവന്നു. രണ്ട് പ്രളയങ്ങള്‍ മലയാളി സമൂഹത്തിന് പകര്‍ന്നു നല്‍കിയത് നിരവധി പാഠങ്ങളായിരുന്നു. സമ്പാദ്യം വിട്ട് എവിടേക്കും പോകാന്‍ മടിച്ച മനുഷ്യനെ ഒരു ദിവസം എല്ലാം വിട്ടു ഒരിടത്തേക്ക് പോകേണ്ടിവരുമെന്ന്പ്രളയം പഠിപ്പിച്ചു. മാതാപിതാക്കളെ വീട്ടില്‍നിന്നാട്ടി പുറത്താക്കിയവര്‍ അവരെ പറഞ്ഞയച്ച വൃദ്ധസദനങ്ങളെപ്പോലെ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു. പരസ്പരം ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച നടത്താനും പ്രളയം പഠിപ്പിച്ചു. ആരോടും സംസാരിക്കാതെ നടന്നവര്‍ വാചാലരായി മാറി. മത്സ്യത്തൊഴിലാളികള്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി. മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിന് വേണ്ടിയോരോ നിമിഷവും ഓരോ കേരളീയനും കൊതിച്ചു. അവര്‍ ഇവിടെ എത്തിപ്പെട്ടെങ്കിലെന്ന് ഓരോദുരിത ബാധിതനും ആശിച്ചു. ആര്‍ക്കും വേണ്ടാതെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ചിലര്‍ രക്ഷകരായി മാറി. യഥാര്‍ത്ഥത്തില്‍ പ്രളയം നമ്മുടെയൊരധ്യാപകനാവുകയായിരുന്നു. എന്തുകൊണ്ട് ഇത്തരത്തില്‍ പ്രളയങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചുവരുന്നതെന്നും ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും ഏതുതരത്തിലുള്ള മുന്‍കരുതലുകളാണ് ചെയ്യാനാവുക എന്നും ഓരോ കേരളീയനും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ സൂചിപ്പിച്ചു.

പ്രകൃതി ദുരന്തങ്ങളിൽ പതറാതിരിക്കാൻ JPHN ട്രൈനേഴ്സ് പ്രാപ്തരാകണമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
മാനസികമായും, ശാരീരികമായും ദുരന്ത നിവാരണത്തിന് തയ്യാറാവാൻ ഈ രണ്ടുദിവസത്തെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള ട്രൈനിംങ് കൊണ്ട് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാൾ അഞ്ജു സ്വാഗതവും പബ്ലിക്ക് ഹെൽത്ത് നേഴ്സ് ജലജ പി.ടി നന്ദിയും പറഞ്ഞു.

കാസറഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം.കെ.കെ,
കാസർഗോഡ്
ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻററിലെ ഹസാഡ് അനാലിസ്റ്റ് പ്രേം ജി പ്രകാശ്,
ഡി.എം.ഒ ഓഫീസിലെ ഡിസ്ട്രിക് ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്.
ജില്ലാ കൊറോണ കൺട്രോൾ സെല്ലിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ്കുമാർ പി.വി,
ഗവൺമെൻറ് ഹൈസ്കൂൾ ബെല്ലയിലെ അധ്യാപകൻ ആനന്ദ് പേക്കടം തുടങ്ങിയ വിദഗ്ദ്ധരാണ് പരിശീലനം നൽകിയത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്.എ.വി, നഴ്സിങ് സ്കൂളിലെ ട്യൂട്ടർ ഷെൽജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *