‘മെഹ്‌റം’ ഇല്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകളുടെ പട്ടികയിൽ കേരളം ഒന്നാമത്

Latest

ന്യൂഡല്‍ഹി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ നിന്ന് പുരുഷന്‍മാരില്ലാതെ (മെഹ്‌റം) 2,800 സ്ത്രീകള്‍ പുറപ്പെടും. മെഹ്‌റമില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കുന്ന സ്ത്രീകളില്‍ കൂടുതലും കേരളത്തില്‍ നിന്നാണ്. 4000ത്തിലധികം സ്ത്രീകളാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നത്. മെയ് 21ന് ആദ്യ സംഘം പുറപ്പെടുമെന്നാണ് വിവരം.

2018 മുതലാണ് മെഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക്് ഹജ്ജ് ചെയ്യാമെന്ന നിയമം നിലവില്‍ വരുന്നത്. 45 വയസ്സിന് മുകളിലുള്ള മുസ്ലീം സ്ത്രീകളെ ഹജ്ജിന് മെഹ്റം കൂടാതെ നാലോ അതിലധികമോ ഗ്രൂപ്പുകളായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണിത്. ഹജ്ജ് പോളിസി 2023 പ്രകാരം ഒരേ പ്രായത്തിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് വ്യക്തികളായി അപേക്ഷിക്കാനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ട്.ടൈംസ് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ക്വാട്ടയിലൂടെ യാത്ര ചെയ്യുന്ന 1.4 ലക്ഷം തീര്‍ഥാടകരില്‍ 65,600ല്‍ അധികവും സ്ത്രീകളാണ്.

ആകെ സ്ത്രീകളില്‍ 60 നും 80 നും ഇടയില്‍ പ്രായമുള്ള 15,753 സ്ത്രീകളാണ്. 81 നും 90 നും ഇടയില്‍ 222 സ്ത്രീകളും 91 നും 100 നും ഇടയില്‍ പ്രായമുള്ള ഏഴ് സ്ത്രീകളും ഉണ്ട്. 100 ന് മുകളില്‍ തീര്‍ത്ഥാടനം നടത്തുന്നവരില്‍ രണ്ട് സ്ത്രീകളാണുള്ളത്. ‘മെഹ്റം ഇല്ലാതെ’ ഹജ്ജിന് എത്തുന്നത് 4,313 സ്ത്രീകളാണ്. ഇവര്‍ 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്.

കേരളം (2,807), യുപി (222), തമിഴ്‌നാട് (195) മഹാരാഷ്ട്ര (162), കര്‍ണാടക (140), ജമ്മു കാശ്മീര്‍ (132), മധ്യപ്രദേശ് (128), പശ്ചിമ ബെംഗാള്‍ (82), തെലങ്കാന (76), ഗുജറാത്ത്(70), ഗോവ(3), ഹരിയാന(4) എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്ന കണക്കുകള്‍.2018-ല്‍ 1,171 സ്ത്രീകള്‍ മെഹ്റമില്ലാതെ ഹജ്ജ് നിര്‍വ്വഹിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍്ട്ടു ചെയ്തു. 2019-ല്‍ ഇത് 2,230 ആയിരുന്നു. അതിനുശേഷം രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കൊവിഡ് മഹാമാരി മൂലവും സൗദി അറേബ്യയിലെ നിയന്ത്രണങ്ങളും കാരണം ഹജ്ജ് യാത്ര ചെയ്തില്ല.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ അംഗങ്ങള്‍ എന്‍ആര്‍ഐമാരാണ്. അതിനാല്‍ മുസ്ലീം സ്ത്രീകള്‍ വിദേശയാത്രകള്‍ ശീലമാക്കിയിരിക്കുമെന്നാണ് റി്‌പ്പോര്‍ട്ടുകള്‍ പറയുന്നത്.വിദേശത്തുള്ള തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അഭാവത്തിലുള്ള യാത്ര ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ട്.

മുസ്ലീം സ്ത്രീകളിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക് മൊത്തത്തിലുള്ള ഘടകങ്ങളും അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ സ്വതന്ത്രരായിരിക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷകള്‍ നടത്തുന്നതിനും യാത്ര ചെയ്യുന്നതിനും സ്ത്രീകള്‍ക്കിടയില്‍ ശാക്തീകരണ വീക്ഷണം സൃഷ്ടിക്കുന്ന ഘടകങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *