കോവിഡ് ലോക്ഡൗണിൽ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികൾ. ഇപ്പോൾ അവിടെ നിന്ന് പുറത്ത് വരുന്ന ചിവ ദൃശ്യങ്ങളാണ് ലോകശ്രദ്ധ നേടുന്നത്. പ്രാദേശിക നേതൃത്വങ്ങളുമായി പോരാടുന്ന ജനങ്ങളെയാണ് കാണുന്നത്.
ഏപ്രിൽ 5 മുതൽ ചൈനയിലെ ഏറ്റവും വലിയ നഗരം അടച്ചിട്ടിരിക്കുകയാണ്. കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. 26 മില്യൺ ജനങ്ങളാണ് വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുന്നത്.ഫ്ലാറ്റുകളുടെയും ബഹുനില അപ്പാർട്ട്മെന്റുകളുടെയും ഉള്ളിൽ നിന്ന് ജനങ്ങൾ ഉറക്കെ വിളിച്ച് പറയുന്നതാണ് വിഡിയോയിൽ.
ജീവിതവും മരണവും, ഒന്ന് കൊന്ന് തരൂ എന്നർഥം വരുന്ന വാക്കുകളാണ് ഷാങ്ഹായ് ഭാഷയിൽ അവർ പറയുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മരണത്തിനായി അവർ കേഴുന്നു എന്നാണ് യുഎസ് ആസ്ഥാനമായുള്ള ആരോഗ്യ ശാസ്ത്രജ്ഞൻ എറിക് ഫെയ്ൽ ഡിങ് വിഡിയോ പങ്കുവെച്ച് കുറിച്ചത്. ഭക്ഷണവും വെള്ളും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങൾ. തുടർച്ചയായുള്ള അടച്ചിടൽ അവരുടെ മാനസിക ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.