തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുൻമന്ത്രിയുടെ വിമർശനം. ചെറുകിട, പരമ്പരാഗത തൊഴിൽ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്നും കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധിക്ക് പകരം പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും ഉന്നയിച്ചു.